ലൂസിയാന: അമേരിക്കയിലെ ലൂസിയാനയിൽ സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്. ഞായറാഴ്ച പുലർച്ചെ ഷീവ്പോർട്ടിലെ രണ്ട് വീടുകളിലായിയാണ് നാടിനെ നടുക്കിയ അക്രമം നടന്നത്.
വെടിയുതിർത്ത ഷമർ എൽക്കിൻസിനെ (31) പിന്നീട് പോലീസ് കൊലപ്പെടുത്തി. മരിച്ചവരിൽ ഏഴ് പേർ പ്രതിയായ ഷമർ എൽക്കിൻസിന്റെ സ്വന്തം മക്കളാണ്. മറ്റൊരാൾ ഇയാളുടെ ബന്ധുവായ കുട്ടിയുമാണ്.
അക്രമത്തിൽ രണ്ട് സ്ത്രീകൾക്കും ഗുരുതരമായി പരിക്കേറ്റു. ഭാര്യയുമായുള്ള തർക്കത്തെത്തുടർന്നുണ്ടായ കുടുംബകലഹമാണ് കൂട്ടക്കൊലയിൽ കലാശിച്ചത്. പ്രതി ആദ്യം ഒരു സ്ത്രീയെ വെടിവച്ച ശേഷം രണ്ടാമത്തെ വീട്ടിലെത്തി കുട്ടികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കൃത്യത്തിന് ശേഷം കാർ തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച ഷമറിനെ പോലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അമേരിക്കയിൽ നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലപാതകങ്ങളിൽ ഒന്നാണിത്.
ലൂസിയാന ഗവർണറും യുഎസ് ഹൗസ് സ്പീക്കറും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.